Monday, April 19, 2010

ചാട്ടം

കപ്പലില്‍ നിന്നൊരാള്‍ 
കാണാതായെന്നറിഞ്ഞതും
നാഴികകള്‍ക്കപ്പുറം
നിഴലുപോലെന്തോ
കടലില്‍ വീഴുന്നത്
കണ്ടുവെന്നൊരാള്‍.

ഡക്കില്‍ ഊരി വച്ചി-
ട്ടുണ്ടുടുപ്പുകള്‍, വാച്ചും
വീണ നേരം ഗണിച്ചു
കപ്പല്‍ പുറകോട്ടെടുത്ത്
നിര്‍ത്തി തിരച്ചിലായ്‌.

ബംഗാള്‍ഉള്‍ക്കടലിന്‍
നടുക്കെത്തിയത്രേ;
ഇരുള്‍ വീണു
മുങ്ങും സന്ധ്യയില്‍
ചുറ്റും കറുപ്പിന്‍ പരപ്പ്.

ലൈഫ്ബോട്ടില്‍
കോരിയെടുത്ത-
ടുക്കുന്നുണ്ട്
നടുക്കടലിനും
വേണ്ടാത്ത ജന്മത്തെ.
--------------------------
''സൈകതം'' മാസികയില്‍ പ്രസിദ്ധീകരിച്ചത്


9 comments:

  1. "നടുക്കടലിനും
    വേണ്ടാത്ത ജന്മത്തെ"

    കൊള്ളാം

    ReplyDelete
  2. ആര്‍ക്കും വേണ്ടാത്തൊരാള്

    ReplyDelete
  3. നടുക്കടലിനും
    വേണ്ടാത്ത ജന്മത്തെ

    ഒരു മുള്ള് കൊണ്ട വേദന,,,,
    നല്ല കവിത

    ReplyDelete
  4. ലൈഫ്ബോട്ടില്‍
    കോരിയെടുത്ത-
    ടുക്കുന്നുണ്ട്
    നടുക്കടലിനും
    വേണ്ടാത്ത ജന്മത്തെ.


    നടുക്കടലിനും വേണ്ടാത്ത ജന്മങ്ങള്‍ക്ക് തുഴ കൊടുക്കേണ്ടുന്ന ചിന്ത !

    ReplyDelete
  5. കഷ്ടമായിപ്പോയി. ആര്‍ക്കും വേണ്ടതവരല്ലേ എല്ലാവരും?

    ReplyDelete
  6. ആരു പെറ്റതാവമിച്ചെക്കനെ
    അപ്പെണ്ണിന്‍ ജാതകം മഹാകഷ്ടം
    എന്ന് അന്നം എന്ന ചുള്ളിക്കാടിന്റെ കവിതയില്‍ വൈലോപ്പിള്ളി പറയുന്ന പോലെ

    ചിലതങ്ങനെയാ ഉപേക്ഷിച്ചാല്‍ പിന്നെ ആര്‍ക്കും വേണ്ട.

    ReplyDelete
  7. നടുക്കടലിനും
    വേണ്ടാത്ത ജന്മത്തെ.

    eshtapettu

    ReplyDelete
  8. ബ്ലോഗില്‍ കണ്ടതിലും വായിച്ചതിലും,പരിചയപ്പെട്ടതിലും സന്തോഷം

    ReplyDelete