Monday, August 10, 2009

ചാന്ത്

ചിങ്ങം പിറന്നാല്‍
പൂക്കള്‍ നിറഞ്ഞ്
തൊടികളൊക്കെയും
കൈകൊട്ടി പാടും പോല്‍.

ചാണകം കലക്കി
കളം മെഴുകി
ചെത്തീദളം കൊണ്ട്
മാവേലി എന്നെഴുതി
തുമ്പയുടെ പച്ചശിരസ്സില്‍
നിറയും വെണ്മയെ
ഊരിയെടുത്ത്
പാല്‍ക്കര
പിടിപ്പിക്കുന്നു.

ഉത്രാടരാത്രിയില്‍
ഓണം വിളിച്ച്
അരിമാവും കാച്ചിലും
ചേര്‍ത്ത് കട്ടിളപ്പടിയില്‍
ചാന്ത് വീഴ്ത്തുമ്പോള്‍
അറിഞ്ഞിരുന്നില്ല
ഉപ്പും ചോരയും
ചേര്‍ന്ന ചാന്തിന്‍ വരകളെ.

5 comments:

  1. ‘തുമ്പയുടെ പച്ചശിരസ്സില്‍
    നിറയും വെണ്മയെ
    ഊരിയെടുത്ത്‘ ഭാവന ഗംഭീരം....

    ഇതു വായിക്കുമ്പോള്‍ മനസ്സില്‍ പലതരം ഓണഓര്‍മ്മകള്‍ ..............

    ഓണാശംസകള്‍ നേരത്തെ തരുന്നു ട്ടോ

    ReplyDelete
  2. Niramulla Onakkazchakal...!

    Manoharam, Ashamsakal....!!!

    ( Sasikkum Kudbathinum Onashamsakal..)

    ReplyDelete
  3. മരുഭൂമിയിലിരുന്ന്‌ ഓണം കാണാന്‍ മനസ്സ്‌ തുറന്നാല്‍ വിയര്‍പ്പും ചോരയും ചേര്‍ന്ന ചാന്ത്‌ തന്നെ തെളിയും, അല്ലേ ?

    ReplyDelete