Thursday, July 2, 2009

വേറൊരു കാട്ടില്‍ കിടന്ന്‌

ചന്ദനയിലകള്‍ കൊണ്ട്
വായ്‌ മൂടിയ ഒരു കലശത്തെ
കുറിച്ചു വായിച്ചത്
രാമായണത്തില്‍ നിന്നാണ്.

ചന്ദനമരം കരയുമ്പോള്‍
കണ്ണീര്‍ച്ചൂര് എന്തായിരിക്കുമെന്നായ്
കിടന്നപ്പോള്‍ ഓര്‍ത്തത്.

കണ്ണീരായപ്പോള്‍ പിന്നെ
വരവായ്‌ അച്ഛനുമമ്മയും
പെങ്ങളും അവളും.

ചന്ദനത്തിലും ഉപ്പിലും
ആഴ്ന്നുറക്കം പിടിക്കെ
രണ്ടും ചേര്‍ന്നതിന്‍
ചൂരടിക്കുന്നോ മുറിയാകെ.

ഉണരുമ്പോഴിനി
ചന്ദനക്കാട്ടിലോ
ഉപ്പുകാട്ടിലോ
രണ്ടുമല്ലാത്തൊരു
കാട്ടില്‍ മാഴ്കുമ്പോള്‍.

4 comments:

  1. ഉണരുമ്പോഴിനി
    ചന്ദനക്കാട്ടിലോ
    ഉപ്പുകാട്ടിലോ
    രണ്ടുമല്ലാത്തൊരു
    കാട്ടില്‍ മാഴ്കുമ്പോള്‍.

    നല്ല കവിത...
    അവസ്സാനവരിയിൽ അക്ഷരം തെറ്റിയോ

    ReplyDelete
  2. വായിക്കുക
    വരിക്കാരാവുക


    ബ്ലോത്രം

    ReplyDelete
  3. നല്ല കല്‍പന. കവിത നന്നായി.

    ReplyDelete
  4. Evideyumalla, ivide ee manal kaattil.. Manoharam, ashamsakal...!!!

    ReplyDelete