Sunday, March 25, 2012

മരുവിൽ നിന്നും

മരുഭൂമിയുടെ
വിത്തെടുത്ത് മുളപ്പിച്ച
മരങ്ങൾ നിറഞ്ഞ കാട്;
വെയിൽനിറമുള്ള തണൽ.

മരങ്ങളായ് മാറുന്ന മരുഭൂമിയെ
സ്വപ്നം കണ്ടിരുന്നില്ല;
തിരിച്ചാണ് കണ്ടിരുന്നത്...

കടലുപോലെ ആഴമുള്ളവർക്കുമേൽ
മരുഭൂമികളായ്
മാറിപ്പോകുന്നവരെ പ്രതിഷ്ഠിച്ചു
തുലനപ്പെടുത്തി...
കരഞ്ഞാൽ കടലെടുത്തോളും
ഇല്ലെങ്കിൽ മരുവെടുത്തോളും
രണ്ടുമല്ലാത്തൊരു ജീവിതത്തിൽ.

അവരിൽ നിന്നും
ഇലകൾ പറിച്ചെടുക്കുവാനുമില്ല;
എല്ലുകളിനിയെന്ത്
ഇലകൾ മുളക്കുവാൻ.

ശരീരം നിറയെ
വെയിൽനദിയുമായവർ പോകുന്നു..
ആരും ഇറങ്ങാത്ത
നദികളാണവരിനി;
തീ പിടിക്കുവാൻ
ആരും നദിയിലിറങ്ങില്ലല്ലൊ.
-----------------------------
മലയാളനാടിൽ പ്രസിദ്ധീകരിച്ചത്





3 comments:

  1. മരങ്ങളായ് മാറുന്ന മരുഭൂമിയെ
    സ്വപ്നം കണ്ടിരുന്നില്ല;
    തിരിച്ചാണ് കണ്ടിരുന്നത്...

    nalla varikal.

    ReplyDelete
  2. :)
    ആഹ്, തലയില്‍ കയറിയില്ല..

    ReplyDelete
  3. :)അവരിൽ നിന്നും
    ഇലകൾ പറിച്ചെടുക്കുവാനുമില്ല;
    എല്ലുകളിനിയെന്ത്
    ഇലകൾ മുളക്കുവാൻ.

    ReplyDelete